India

അവര്‍ ചെകുത്താന്‍മാരാണ്;  പൊലീസില്‍ വിശ്വാസമില്ല; പുറത്തുനിന്നുള്ള അക്രമികളെ തടയാന്‍ ഷിഫ്റ്റ് അനുസരിച്ച് കാവല്‍ നിന്ന് ഹിന്ദു-മുസ്ലിം യുവാക്കള്‍

വര്‍ഗീയ കലാപം ആളിപ്പടര്‍ന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്

സമകാലിക മലയാളം ഡെസ്ക്

ര്‍ഗീയ കലാപം ആളിപ്പടര്‍ന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. മൂന്നുദിവസം നീണ്ടുനിന്ന രക്തരൂക്ഷിത അക്രമം ഇനിയും തങ്ങള്‍ക്ക് നേരെ വന്നേക്കുമോയെന്ന ഭയത്തിലാണ് ഒരു വലിയ വിഭാഗം സാധാരണക്കാര്‍. കത്തിക്കരിഞ്ഞ ഗലികളില്‍ ബാക്കിയായ ജീവിതം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. പുറത്തുനിന്നുള്ള അക്രമികളെ തടയാന്‍ ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്ന് ഷിഫ്റ്റ് അനുസരിച്ച് കാവല്‍ നില്‍ക്കുകയാണ് മുസ്തഫാബാദില്‍.

പെട്രോളിങ്ങിനായി പൊലീസ് രംഗത്തുണ്ടെങ്കിലും ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ല. പുറത്തുനിന്നുള്ള അക്രമത്തെ തടയാന്‍ പ്രദേശത്തുള്ളവര്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ സാധിക്കുള്ളു എന്നാണ് മുസ്തഫാബാദിലെ താമസക്കാര്‍ പറയുന്നത്.

'30വര്‍ഷമായി ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് താമസിക്കുന്നത്. ഇതുവരെയും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആള്‍ക്കൂട്ടം പ്രദേശത്തെ അക്രമിക്കാന്‍ വന്നപ്പോള്‍ ഒരുമിച്ച് നേരിടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു, അത് ഇപ്പോഴും തുടരുന്നു' പ്രദേശവാസിയായ സഞ്ജയ് താക്കൂര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ചെറിയ സംഘങ്ങളായി തിരഞ്ഞാണ് പ്രദേശത്തെ യുവാക്കള്‍ കാവല്‍ നില്‍ക്കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഇവര്‍ മറ്റുള്ളവരെ വിവരമറിയിക്കും.

'അത് ഭീകരമായ അവസ്ഥയായിരുന്നു. ഞങ്ങളിവിടെ ഭയത്തോടെയാണ് ജീവിക്കുന്നത്. പെട്രോള്‍ ബോംബുകളുമായി അക്രമിക്കന്‍ വന്നവര്‍ മനുഷ്യരല്ല, അവര്‍ ചെകുത്താന്‍മാരാണ്'- സഞ്ജയ് താക്കൂര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT