India

അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു....പ്രധാനമന്ത്രി അറിയുന്നുണ്ടോ? 

തമിഴ് നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരത്തില്‍ പ്രധാനമന്ത്രി  ഇടപെടാത്തതിനെ തുടര്‍ന്ന് അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു - നാളെ മുതല്‍ മലം തിന്ന് പ്രതിഷേധിക്കാനാണ് സമരക്കാര്‍ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: 40 ദിവസമായി ജന്തര്‍മന്ദിറില്‍ തമിഴ് നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരത്തില്‍ പ്രധാനമന്ത്രി  ഇടപെടാത്തതിനെ തുടര്‍ന്ന് അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു. ശനിയാഴ്ചയ്ക്കകം സമരത്തില്‍ പ്രധാനമന്ത്രി ഇടപെട്ടില്ലെങ്കില്‍ മൂത്രം കുടിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ മലം തിന്ന് പ്രതിഷേധിക്കാനാണ് സമരക്കാര്‍ ഒരുങ്ങുന്നത്.

തമിഴ് നാട്ടില്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. പ്രധാനമന്ത്രി ഞങ്ങളുടെ ദാഹം അവഗണിക്കുകയാണ്. അതിനാലാണ് മൂത്രം കുടിക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയതെന്നും കര്‍ഷകര്‍ പറയുന്നു. 

നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും പ്രതിഷേധിച്ച് കര്‍ഷകര്‍ എലിയേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും ആയിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരായാണ് വിസര്‍ജ്ജ്യം ഭക്ഷിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം.

ബോട്ടിലുകളില്‍ ശേഖരിച്ച മൂത്രം കയ്യില്‍ പിടിച്ചാണ്  കര്‍ഷകര്‍ സമരമുഖത്തുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കര്‍ഷക പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ലെന്നും കര്‍ഷകര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം