India

അസം വ്യാജമദ്യ ദുരന്തം; മരണ സംഖ്യ നൂറ് കടന്നു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും

സമകാലിക മലയാളം ഡെസ്ക്

ഗോലാഘട്ട്: അസമില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ നൂറ് പിന്നിട്ടു. 102 പേര്‍ മരിച്ചപ്പോള്‍ 350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറയുന്നു.

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ട്, ജോര്‍ഹട്ട് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ജോര്‍ഹട്ടില്‍ 43 പേരും, ഗോലാഘട്ടില്‍ 59 പേരും മരിച്ചു. 

പൊലീസ് പിടിയിലായിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000 ലിറ്റര്‍ മദ്യം വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരേയും സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT