India

അസം വ്യാജമദ്യ ദുരന്തം; മരണ സംഖ്യ നൂറ് കടന്നു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും

സമകാലിക മലയാളം ഡെസ്ക്

ഗോലാഘട്ട്: അസമില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ നൂറ് പിന്നിട്ടു. 102 പേര്‍ മരിച്ചപ്പോള്‍ 350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറയുന്നു.

ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോലാഘട്ടിലെ തേയിലതോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ട്, ജോര്‍ഹട്ട് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ജോര്‍ഹട്ടില്‍ 43 പേരും, ഗോലാഘട്ടില്‍ 59 പേരും മരിച്ചു. 

പൊലീസ് പിടിയിലായിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000 ലിറ്റര്‍ മദ്യം വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരേയും സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT