ലഖ്‌നൗ: ക്ഷേത്രസന്ദർശനത്തിനെത്തിയ ഭക്തയെ ബലാത്സംഗം ചെയ്ത കേസിൽ പുരോഹിതൻ പിടിയിലായി. അയോധ്യയിലെ പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് പിടിയിലായത്. അയോധ്യയിലെ മുതിർന്നപുരോഹിതന്മാരിലൊരാളാണ് ഇയാൾ. ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വാരാണസിയിൽനിന്നുള്ള മുപ്പതുകാരിയായ ഭക്തയെ താമസിപ്പിച്ച് തടഞ്ഞുവെച്ചത്.
ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്താണ് ഇയാൾ യുവതിയെ പാർപ്പിച്ചിരുന്നത്. യുവതി വിവരമറിയിച്ചതിന് പിന്നാലെ പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പുരോഹിതനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ബന്ധിയാക്കിവച്ച് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates