India

ആഭ്യന്തര വിമാന യാത്രയ്ക്ക് ശേഷം ക്വാറന്റൈന്‍ ആവശ്യമില്ല; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കും, 40 ശതമാനം സീറ്റുകളില്‍ പകുതി നിരക്കെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേയ്ക്കാണ് വിമാന ടിക്കറ്റ് നിരക്ക് നിജപ്പെടുത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കേ,  വിമാനനിരക്കുകള്‍ നിജപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഉദാഹരണമെന്ന നിലയില്‍ ഡല്‍ഹി- മുംബൈ യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 3500 രൂപയായിരിക്കും. കൂടിയ നിരക്ക് 10,000 രൂപയായും നിജപ്പെടുത്തും. ആഭ്യന്തര വിമാന യാത്രയ്ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കാവുന്നതാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേയ്ക്കാണ് വിമാന ടിക്കറ്റ് നിരക്ക് നിജപ്പെടുത്തുന്നത്. വിമാന യാത്രയുടെ ദൈര്‍ഘ്യം അടിസ്ഥാനമാക്കി റൂട്ടുകളെ ഏഴായി തരംതിരിച്ചു. 0-30 മിനിറ്റ്, 30-60, 60-90, 90-120, 120-150, 150-180, 180-210 മിനിറ്റ് എന്നിങ്ങനെയാണ് യാത്ര ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ റൂട്ടുകള്‍ തരംതിരിച്ചത്. വിമാനത്തിലെ 40 ശതമാനം സീറ്റുകള്‍ക്ക് 50 ശതമാനത്തില്‍ താഴെ നിരക്ക് മാത്രമേ ഈടാക്കൂവെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. അതായത് ഡല്‍ഹി-മുംബൈ റൂട്ടില്‍ 40 ശതമാനം സീറ്റുകളില്‍ ടിക്കറ്റുനിരക്കായി 6700 രൂപ മാത്രമേ ഈടാക്കൂവെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരാതിരിക്കാനാണ് നിജപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഒരു ബാഗ് മാത്രമേ അനുവദിക്കൂ. വിമാനത്തില്‍ മധ്യത്തിലുളള സീറ്റ് ഒഴിച്ചിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT