India

'ആര്‍എസ്എസ്സും ഗഡ്കരിയും മോദിയെ വധിക്കും'; ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആര്‍എസ്എസ്സും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ് ല റാഷിദയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് ഷെഹ് ല ഗുരുതര ആരോപണം നടത്തിയത്. 

ആര്‍എസ്എസ്സും ഗഡ്കരിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കി അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുമെന്നാണ് തോന്നുന്നത് എന്നാണ് വിദ്യാര്‍ത്ഥി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. രാജീവ് ഗാന്ധി സ്റ്റൈല്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയെ രാജീവ് ഗാന്ധി സ്‌റ്റൈലില്‍ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂനെ പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT