India

ആര്‍ത്തുവീശിയ കാറ്റിനിടെ ജനനം; അവള്‍ക്ക് പേര് ഫോനി

ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയില്‍വെ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വെയില്‍ ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ. 

175 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റുമായാണ് ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ ഒഡീഷ തീരത്തടിച്ചത്. മരങ്ങള്‍ കടപുഴകി, കുടിലുകള്‍ കാറ്റ് പറിച്ചെറിഞ്ഞു. തീരദേശ തീര്‍ഥാടന കേന്ദ്രമായ പുരിയിലെ വലിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. രാവിലെ 8മണിയോടെയാണ് ചുഴലിക്കാറ്റ് പുരിയുടെ തീരത്തടിച്ചത്. ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 12 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്‌നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ്, കര, വ്യോമസേനകള്‍ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ െ്രെകസിസ് മാനേജ്‌മെന്റ് സമിതി അതത് സമയത്തെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഒഡീഷയിലെ 9 ജില്ലകള്‍ക്കു പുറമേ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ 10 ജില്ലകളില്‍കൂടി 'യെലോ അലര്‍ട്' പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി