India

ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചു; മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചെന്ന് 'വിശദീകരണം'; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് എസ്‌ഐയുടെ വിചിത്ര വാദം.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് എസ്‌ഐയുടെ വിചിത്ര വാദം. ഇതേത്തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലാണ് സംഭവം നടന്നത്. പൊലീസ് അതിക്രമത്തിന് പിന്നാലെ ഇരയുടെ വീട്ടിലെത്തി മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിച്ചതെന്ന് വിശദീകരിച്ച സബ് ഇന്‍സ്‌പെക്ടര്‍ ബി എസ് പി പട്ടേലിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലയൊണ് നടപടി. 

ദീപക് ബുണ്ടലെ എന്ന അഭിഭാഷകനാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. മാര്‍ച്ച് 23ന് ആശുപത്രിയിലേക്ക് പോകുന്ന വഴി തടഞ്ഞു നിര്‍ത്തിയ പൊലീസ്, ഇദ്ദേഹത്തെ അകാരണമായി മര്‍ദിക്കുകയായിരുന്നു. 

അസുഖമാണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ദീപക് പൊലീസിന് എതിരെ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മെയ് 17ന് അന്വേഷണ ഉദ്യോഗസ്ഥനായ പട്ടേല്‍ ദീപക്കിന്റെ വീട്ടിലെത്തി പൊലീസിനെ ന്യയീകരിക്കുകയായിരുന്നു. 

നീണ്ട താടി കണ്ട് മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് മര്‍ദിച്ചത് എന്നായിരുന്നു പട്ടേലിന്റെ വിചിത്ര വാദം. പട്ടേലിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ദീപക്, മാധ്യമങ്ങള്‍ക്ക് ഓഡിയോ ക്ലിപ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT