തകര്‍ന്ന കോപ്റ്റര്‍/ ചിത്രം: പിടിഐ 
India

ഇന്ത്യന്‍ മിസൈലേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം: കടുത്ത നടപടിയുമായി വ്യോമസേന, മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

ബദ്ഗാമില്‍ വ്യോമസേന മിസൈലേറ്റ് ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിയുമായി വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബദ്ഗാമില്‍ വ്യോമസേന മിസൈലേറ്റ് ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിയുമായി വ്യോമസേന. ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്റര്‍ എന്നിവരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കും. രണ്ട് എയര്‍ കമാന്റോമാരും രണ്ട് ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമാരും നടപടിക്ക് വിധേയമാകും.

കഴിഞ്ഞ ഫെബ്രുവരി 27ലാണ് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ വ്യോമസേന അംഗങ്ങള്‍ തന്നെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ വ്യോമ സംഘര്‍ഷം നിലനിന്ന ഫെബ്രുവരി 27ന് ഇന്ത്യന്‍ മിസൈല്‍ ഏറ്റാണ് വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബദ്വരിയ വ്യക്തമാക്കി ഒരാഴ്ച കഴിയുമ്പോഴാണ് നടപടിയുമായി എയര്‍ഫോഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT