India

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

സംഭവത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാനായി യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്.  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ബലാത്സംഗ ആരോപണം. 28 വയസായ യുവതിയാണ് ബിജെപി എംഎല്‍യുടെ മകന്‍ തന്നെ 2011ല്‍ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാനായി യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി എംഎല്‍എ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. മേയ് 21ന് മുന്‍പ് ബിജെപി എംഎല്‍എ റോഷന്‍ലാല്‍ വര്‍മ്മയെയും മകന്‍ വിനോദ് വര്‍മ്മയെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ യുവതി ആത്മഹ്യ ചെയ്യുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തന്നെ കരിവാരി തേക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെ ശ്രമമാണ് ഈ ലൈംഗിക ആരോപണ കേസ് എന്നാണ്  എംഎല്‍എ പറയുന്നത്. 

അതേസമയം ഈ സംഭവങ്ങളെല്ലാം വ്യാജമാണെന്ന് കാിച്ച് വിനോദ് വര്‍മ്മയുടെ ഭാര്യ പൊലീസ് സൂപ്രണ്ടിന് കത്തയച്ചിട്ടുണ്ട്. വ്യാജ കേസ് കെട്ടിച്ചമച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതിയുടേതെന്നാണ് കത്തില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT