India

ഊണിന് പത്ത്, പ്രഭാതഭക്ഷണത്തിന് 5 രൂപയുമായി കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര ക്യാന്റീന്‍

ഊണിന് പത്തുരൂപയും പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയുമായി കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ക്യാന്റീനുകള്‍ - ആദ്യഘട്ടത്തില്‍ 101 ഇന്ദിരാ ക്യാന്റീനുകള്‍ തുറന്നു  

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ദിരാ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. സംസ്ഥാനത്തൊട്ടാകെ 101 ക്യാന്റീനുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്. ഊണിന് പത്തുരൂപയും പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയുമാണ് വില.

മാര്‍ച്ച് 15ന് അവതരിപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റില്‍ സിദ്ധരാമയ്യ ഇത്തരമൊരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 198 ക്യാന്റീനുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ബാക്കി ക്യാന്റീനുകള്‍ വരും ദിവസങ്ങളില്‍ തുറക്കുമെന്നും സര്‍്ക്കാര്‍ അറിയിച്ചു. കോര്‍പ്പറേഷന്റെയും സര്‍്ക്കാരിന്റെയും ഭൂമിയിലാണ് ക്യാന്റീനുകള്‍ നിര്‍മ്മിച്ചത്. ക്യാന്റീനിനോട് അനുബന്ധിച്ച് പാര്‍ക്കുകളും കളി സ്ഥലങ്ങള്‍ ഒരുക്കാനും സര്‍്ക്കാരിന് പരിപാടിയുണ്ട്. 

 ക്യാന്റീനെ എതിര്‍ത്ത് ചില റെസിഡന്റ്‌സ് അസോസിയേഷനുകളും രംഗത്തുണ്ട്. പൊതുസ്ഥലങ്ങള്‍ കൈയേറുന്നു എന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നവരാണ് ഭൂരിഭാഗവും. നഗരങ്ങളിലെ പാവപ്പെട്ടവരുടെ പോക്ഷഹാരക്കുറവിന് പരിഹാരം കാണാന്‍ ഇന്ദിര ക്യാന്റീന് കഴിയുമെന്നും ചിലര്‍ പറയുന്നു.

ഉദഘാടനത്തോടനുബന്ധിച്ചു എല്ലാവര്‍ക്കും സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 500 ഊണുകളാവും വിതരണം ചെയ്യുക. പിന്നീട് ആളുകളുടെ പ്രതികരണമറിഞ്ഞ ശേഷമായിരിക്കും എണ്ണം വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT