India

'എന്റെ സുഹൃത്ത് അരുണിനെ എനിക്ക് നഷ്ടമായി'; അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗത്തില്‍ വിതുമ്പി മോദി

ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ ഓര്‍മകളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത് എന്നായിരുന്നു മോദി പറഞ്ഞത്. 

ബെഹ്‌റനിലെ ഉത്സവാന്തരീക്ഷത്തില്‍ ഹൃദയത്തില്‍ അഗാധമായ ദുഖത്തോടെയാണ് താനിവിടെ നില്‍ക്കുന്നത് എന്നാണ് മോദി പറഞ്ഞത്. അരുണ്‍ ജയ്റ്റ്‌ലിയുമായി ദീര്‍ഘനാളായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. 'രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന കാലംമുതല്‍ ഒപ്പം നടന്ന സുഹൃത്തായിരുന്നു. അദ്ദേഹവുമായി എല്ലാസമയത്തും താന്‍ ബന്ധംപുലര്‍ത്തിയിരുന്നു. ഒരുമിച്ച് സ്വപ്നംകാണുകയും പോരാടുകയും ചെയ്ത സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് മരണപ്പെട്ടു. അദ്ദേഹം മരിക്കുമ്പോള്‍ ഇത്രയും അകലെ ഇവിടെയായിരിക്കുന്നത് തനിക്ക് ചിന്തിക്കാന്‍പോലുമാകില്ല. ഏതാനും ദിവസം മുമ്പ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും നഷ്ടമായി. ഇന്ന് തനിക്ക് തന്റെ സുഹൃത്ത് അരുണിനെയും നഷ്ടമായി' മോദി പറഞ്ഞു. 

ഫ്രാന്‍സ്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് മോദി. യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ബഹ്‌റൈനില്‍ എത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചത്. നീണ്ടനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നിര്യാണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ജെയ്റ്റ്‌ലിയുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിച്ചു. സുപ്രധാനമായ വിദേശപര്യടനം വെട്ടിച്ചുരുക്കി ഉടന്‍ മടങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT