India

എബിവിപിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഗൂര്‍ മെഹറിന് ടൈംസ് മാഗസിന്റെ അംഗീകാരം; പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരി

ഡല്‍ഹിയിലെ രാംജാസ് കോളേജിലെ സഹപാഠികളുമായി ചേര്‍ന്നായിരുന്നു ഗുര്‍മെഹര്‍ എബിവിപി വിരുദ്ധ പ്രകടനം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

എബിവിപിക്കാരെ ഭയമില്ലെന്ന പ്ലക്കാര്‍ഡുയര്‍ത്തി ഗുര്‍മെഹര്‍ നടത്തിയ പ്രതിഷേധം അടുത്തകാലത്ത് രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്തതാണ്. ഡല്‍ഹിയിലെ രാംജാസ് കോളേജിലെ സഹപാഠികളുമായി ചേര്‍ന്നായിരുന്നു ഗുര്‍മെഹര്‍ എബിവിപി വിരുദ്ധ പ്രകടനം നടത്തിയത്. വ്യത്യതമായ പ്രതിഷേധ രീതികൊണ്ട് രാജ്യം മുഴുവന്‍ ചര്‍ച്ചയായി മാറിയ ഗുര്‍മെഹറിനെത്തേടി അംഗീകാരമെത്തിയിരിക്കുകയാണ്.

ഇതോടെ ടൈം മാസികയുടെ ലോകത്തെ വരും തലമുറയുടെ നേതാക്കള്‍ എന്ന പട്ടികയില്‍ ഗുര്‍മെഹറിന് സ്ഥാനം ലഭിച്ചിരിക്കുകയാണ്. കശ്മീരില്‍ ഭീകരരുമായുള്ള പോരാട്ടത്തിനിടെ വീരമൃത്യുവരിച്ച ആര്‍മി ക്യാപ്റ്റന്റെ മകളാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗര്‍. എബിവിപിക്കെതിരായ പോസ്റ്റര്‍ പ്രചരണത്തിനൊപ്പം തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് ഗുര്‍മെഹര്‍ നടത്തിയ പോസ്റ്റര്‍ പ്രചരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ് എന്നെഴുതിയ പോസ്റ്ററായിട്ടായിരുന്നു ഗുര്‍മിത് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റര്‍ വന്നതോടെ, ഗുര്‍മെഹറിനെതിരേ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. വധഭീഷണികളും ബലാല്‍സംഗ ഭീഷണികളും മുഴങ്ങി. 

ഈ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊന്നും വകവയ്ക്കാതെ സ്വന്തം അഭിപ്രായം ധൈര്യപൂര്‍വ്വം വ്യക്തമാക്കി ഗുര്‍മെഹര്‍ കൂടുതല്‍ ശ്രദ്ധേയയായി.താനെന്തിന് നിശബ്ദയായിരിക്കണം എന്നായിരുന്നു ഗുര്‍മെഹറിന്റെ ചോദ്യം. ഈ ധൈര്യവും ഊര്‍ജവുമാണ് ഗുര്‍മെഹറിനെ ഭാവിയുടെ നേതാക്കളിലൊരാളായി മാറ്റുന്നതെന്ന് ടൈം മാസിക വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT