India

എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന വിവാദം: സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുമെന്ന് കേന്ദ്ര മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മിലുള്ള വിവാദ ലയനത്തെ കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. നഷ്ടത്തിലായിരുന്ന രണ്ട് കമ്പനികള്‍ ലയിപ്പിക്കുന്നതിലൂടെ തന്ത്രപരമായും പ്രവര്‍ത്തനപരമായും ലാഭത്തിലാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുപിഎ സര്‍ക്കാറിന്റ കാലത്താണ് എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം നടക്കുന്നത്. ഇതോടൊപ്പം 70,000 കോടി രൂപ മുടക്കി 111 വിമാനങ്ങള്‍ വാങ്ങിയതും, ലാഭകരമായ റൂട്ടുകള്‍ ഒഴിവാക്കി സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ സഹായം ചെയ്തതുമടക്കം സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

എയര്‍ ഇന്ത്യ, വ്യോമയാനമന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാന ഇടപാടുവഴിയും റൂട്ട് റദ്ദാക്കിയതിലൂടെയും എയര്‍ ഇന്ത്യക്ക് പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടമുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന എയര്‍ ഇന്ത്യയ്ക്ക് ലയനം കൂടുതല്‍ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT