India

ഏകപക്ഷീയവും അംഗീകരിക്കാന്‍ പറ്റാത്തതുമായ തീരുമാനം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ വീണ്ടും ചൈന

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് എതിരെ ചൈന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഏകപക്ഷീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ തീരുമാനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് ബെന്‍ബിന്‍ പറഞ്ഞു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. കശ്മീര്‍ തര്‍ക്കം ബീജിങ് നിരന്തരമായിനിരീക്ഷിച്ച് വരികയാണെന്നും ബെന്‍ബിന്‍ പറഞ്ഞു. 

'കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. പാകിസ്ഥാന്റെയും ഇന്ത്യയുടെയും ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്ന തര്‍ക്കമാണിത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും ഇതാണ് വ്യക്തമാക്കുന്നത്. നിലവിലെ ഏകപക്ഷീയമായ മാറ്റം നിയമവിരുദ്ധവും അസാധുവുമാണ്. ഈ വിഷയം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണ്'- കശ്മീര്‍ വിഷയത്തെപ്പറ്റിയുള്ള പാകിസ്ഥാന്‍ അസോസിയേറ്റ് പ്രസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുഅദ്ദേഹം. 

എന്നാല്‍ ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് ബെന്‍ബിന്‍ പ്രതികരിച്ചില്ല. ഇന്ത്യ ഏകപക്ഷിയമായാണ് തീരുമാനമെടുക്കുന്നത് എന്നായിരുന്നു 2019ല്‍ ആര്‍ട്ടിക്കിള്‍ 370 പ്രതികരിച്ചപ്പോള്‍ ചൈനയുടെ ആദ്യ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT