India

ഏതെങ്കിലും പാവപ്പെട്ടവനെ കണ്ടിട്ടുണ്ടോ? ജനങ്ങളോട് സംസാരിക്കാന്‍ നേരം കിട്ടാത്തയാളാണ് മോദിയെന്ന് പ്രിയങ്കാ ഗാന്ധി

വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും പാവപ്പെട്ടവനെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടിട്ടുണ്ടോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനങ്ങളോട് സംസാരിക്കാന്‍ അഞ്ച് മിനിറ്റു പോലും സമയം കണ്ടെത്തിയിട്ടില്ല. വാരണാസിയിലെ ജനങ്ങളെ മോദി അവഗണിച്ചുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകര്‍ത്തെറിഞ്ഞു. വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 
റോഡ്‌ഷോയ്ക്കിടയിലും കാത്ത് നിന്ന പ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് അവര്‍ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT