India

ഐഎസ്ആര്‍ഒയുടെ 25 വര്‍ഷത്തെ കാത്തിരിപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാകും ജിഎസ്എല്‍വി-മാര്‍ക്ക് 3 വൈകുന്നേരം 5ന് കുതിച്ചുയരും 

മനുഷ്യനെ ബഹിരാകശത്തേക്ക് കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതിയിലെ സുപ്രധാന ചുവടുവെയ്പ്പ്‌ 

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പുതിയ റോക്കറ്റ് ജിഎസ്എല്‍വി-മാര്‍ക്ക് 3  റോക്കറ്റ് ഇന്ന് വൈകുന്നേരം അഞ്ചിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഇന്ത്യ നിര്‍മ്മിച്ചതില്‍വെച്ച് ഏറ്റവും ഭാരം കൂടിയ റോക്കറ്റാണ് ജിഎസ്എല്‍വി-മാര്‍ക്ക് 3.അതുകൊണ്ടുതന്നെ ഫാറ്റ് ബോയ് എന്നാണ് റോക്കറ്റിന് ശാസ്ത്രജ്ഞര്‍ വിളിപ്പേര് നല്‍കിയിരിക്കുന്നത്. മനുഷ്യനെ ബഹിരാകശത്തേക്ക് കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതിയിലെ സുപ്രധാന ചുവടുവെയ്പാണ് ഇന്ന് വിക്ഷേപിക്കുന്ന ഈ റോക്കറ്റ്. 200 ഏഷ്യന്‍ ആനകളുടെ ഭാരമുണ്ട് ഈ ഫാറ്റ് ബോയിക്ക്. 14 നിലക്കെട്ടിടത്തിന്റെ ഉയരവും 13 അടി വ്യാസവുമുള്ള റോക്കറ്റ് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും.  ഈ റോക്കറ്റിന് വേണ്ടി 25 വര്‍ഷമാണ് ഐഎസ്ആര്‍ ഗവേഷണം നടത്തിയത്. 

പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിനാണ് റോക്കറ്റിലുള്ളത്. ജിസാറ്റ് പരമ്പരയിലെ 19–ാമത്തെ ഉപഗ്രഹമായ ജിസാറ്റ് 19ന്റെ വിക്ഷേപണം ജിഎസ്എല്‍വിയോടൊപ്പം നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT