India

ഓക്‌സിജന്‍ ലഭിക്കാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്ന് വൈറല്‍ സന്ദേശം; സത്യം വെളിപ്പെടുത്തി അധികൃതര്‍ 

156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് സ്ഥിരീകരണം. സന്ദേശം വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. 

ഭോപ്പാലില്‍ നിന്നും 150 കിമി അകലെയുള്ള ദേവാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സെപ്തംബര്‍ എട്ടാം തിയതി ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇതിനുപിന്നാലെ അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. 156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുകൂടാതെ ആശുപത്രിയിലുണ്ടായ മരണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടല്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഈ മാസം എട്ടിന് ആശുപത്രിയിലുണ്ടായ നാല് മരണവും കോവിഡ് മൂലമല്ലെന്നാണ് സ്ഥിരീകരണം. നാല് പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നും മറ്റ് രോഗങ്ങള്‍ മൂലമാണ് മരണം സംഭവിച്ചതെന്നും അധികൃതര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT