India

ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ശുഭവാര്‍ത്ത; കോവിഡ് വാക്‌സിന്‍ ആദ്യപരീക്ഷണം വിജയം

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടപരീക്ഷണം വിജയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടപരീക്ഷണം വിജയം. വാക്‌സിന്‍ സുരക്ഷിതമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

1,077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ടാംഘട്ട പരീക്ഷണം ഉടനെന്നും സര്‍വകലാശാല അറിയിച്ചു. പരീക്ഷിച്ചവരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിച്ചതായും ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും തോത് കൂടിയതായും സര്‍വകലാശാല വ്യക്തമാക്കി. 

മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ ഈ വാക്‌സിന്‍ വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണം നടത്തിയത്. പുതിയ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ ഉറപ്പ്.

സെപ്തംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ എന്ന് വിപണിയിലെത്തുമെന്ന് കൃത്യമായ ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. വാക്‌സിന്റെ വിലയെക്കുറിച്ചും വ്യക്തതയില്ല.ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളും കൊവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുളള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ.

ഏഴ് ഇന്ത്യന്‍ കമ്പനികളാണ് വാക്‌സിന്‍ നിര്‍മാണത്തിലുളളത്. പല കമ്പനികളുടെയും വാക്‌സിന്‍ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവ വിപണയിലെത്തും. അമേരിക്കയും വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT