India

കമ്പനി പൂട്ടിയതോടെ ജോലി നഷ്ടമായി ; മനംനൊന്ത് മക്കളെ കൊലപ്പെടുത്തി, പിതാവ് ജീവനൊടുക്കി

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോലി നഷ്ടമായതില്‍ മനംനൊന്ത് പിതാവ് മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെയാണ് മധുര്‍ കൊലപ്പെടുത്തിയത്.

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളില്‍ നിന്നുള്ള സഹായത്തിലാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതോടെ മധുര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തില്‍ ആയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മധുറിന്റെ ഭാര്യ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ അമ്മ കുട്ടികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍  വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT