India

കല്‍ക്കരി കുംഭകോണം; മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരേയും സിബിഐ കേസ് 

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സിന്‍ഹ കുറ്റക്കാരനാണെന്ന് കാട്ടി സുപ്രിം കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട്  മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ സിബിഐ കേസ്. ഉന്നതസ്ഥാനം ദുരുപയോഗം ചെയ്തു എന്ന ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ കല്‍ക്കരി കുംഭകോം കേസില്‍ നിയമവിരുദ്ധമായി ഇടപെടാന്‍ ശ്രമിച്ചു എന്നതാണ് സിന്‍ഹയ്‌ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്ന എഫ്‌ഐആര്‍. 

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സിന്‍ഹ കുറ്റക്കാരനാണെന്ന് കാട്ടി സുപ്രിം കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതിയെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ സിബിഐ കേസെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ സിബിഐ  ഡയറക്ടറായിരുന്ന എ.പി സിങിനെതിരെയും സിബിഐ കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

SCROLL FOR NEXT