India

കളിച്ചുല്ലസിച്ച് 'കോൺ​ഗ്രസും ബിജെപിയും' ; തെരഞ്ഞെടുപ്പ് ചൂടിനിടെ കർഷകന്റെ ഇരട്ടക്കിടാവുകൾ

പ്രതീകാത്മകമായെങ്കിലും അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാമല്ലോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ : അ‍ഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. അതിനിടെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ നിന്നും ഒരു കൗതുക വാർത്ത. തെരഞ്ഞെടുപ്പ് ചൂടിനിടെ കർഷകന്റെ പശു പ്രസവിച്ചു. ഇരട്ടക്കുട്ടികൾ. ഇവർക്ക് കൗതുകമുള്ള പേര് തിരഞ്ഞ കർഷകന്, തെരഞ്ഞെടുപ്പ് ചൂടിനിടെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. 

ഇരട്ടകൾക്ക് അദ്ദേഹം പേരിട്ടു- കോൺ​ഗ്രസ്, ബിജെപി എന്ന്. ഭോപ്പാലിലെ ഖജൂരി ക‍ലാൻ ഗ്രാമത്തിലെ കർഷകനായ ധൻസിം​ഗാണ് കിടാവുകൾക്ക് വ്യത്യസ്തമായ പേര് നൽകിയത്. ഇത്തരം ഒരു പേര് നൽകിയതിനും അദ്ദേഹത്തിന് ന്യായീകരണമുണ്ട്. 

''കഴിഞ്ഞ കുറെ ദിവസങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ചും വികസന വാഗ്ദാനങ്ങളെക്കുറിച്ചുമാണ് കേൾക്കുന്നത്. സാധാരണയായി ഇത് കുറച്ചുനാളുകളേ നീണ്ടുനിൽക്കൂ. ഗ്രാമങ്ങളിലുള്ളവര്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാ പാർട്ടികളും അവരാണ് മറ്റുള്ളവരെക്കാൾ മികച്ചത് എന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞാൻ പശുക്കിടാങ്ങൾക്ക് ബിജെപി, കോൺഗ്രസ് എന്ന് പേരിട്ടത്. പ്രതീകാത്മകമായെങ്കിലും അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാമല്ലോ'', ധൻ സിങ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഗോധയിൽ ബിജെപിയും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോൾ ധന്‍ സിങ്ങിന്റെ, ബിജെപിയും കോൺ​ഗ്രസും ഒരുമിച്ച് കളിച്ചുല്ലസിക്കുകയാണ്. അയൽവാസികളുൾപ്പെടെ നിരവധി ആളുകളാണ് ബിജെപിയെയും കോൺഗ്രസിനെയും കാണാൻ ധൻസിങ്ങിന്റെ വീട്ടിലെത്തുന്നത്. വലുതാകുമ്പോൾ കോൺ​ഗ്രസിനെയും ബിജെപിയെയും പോലെ ഇവരും പരസ്പരം പോരടിക്കുമോ എന്ന് ചിലർ തമാശയായും ആശങ്ക പങ്കിടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ്: 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്, ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

'രാജീവ് ചന്ദ്രശേഖറിനെ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചത്? റിയാസിനെ വിളിക്കാത്തതില്‍ വിയോജിപ്പുണ്ട്'

SCROLL FOR NEXT