India

കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; തകര്‍ന്നത് അരുണാചല്‍ പ്രദേശിനടുത്ത് വച്ചെന്ന് വ്യോമസേന

ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് എഎന്‍-32 വിഭാഗത്തില്‍പ്പെട്ട വിമാനം

സമകാലിക മലയാളം ഡെസ്ക്

സിയാങ് :അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള സഞ്ചാര മധ്യേ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് എഎന്‍32 വിഭാഗത്തില്‍പ്പെട്ട വിമാനം  കാണാതെയായത്. വിമാനത്തില്‍  ഉണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന തെരച്ചിലിനൊടുവില്‍ അരുണാചല്‍ പ്രദേശിലെ വടക്കന്‍ ലിപ്പോ പ്രദേശത്ത് നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേന അറിയിച്ചു. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

12000 അടിയോളം ഉയരത്തില്‍ നിന്ന് വ്യോമസേനയുടെ എംഐ വിമാനമാണ് നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂവെന്നും വ്യോമസേന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT