India

കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായമൊരുക്കാതെ ഇന്ത്യ ; പാക് കോടതിയില്‍ പ്രതികരണം അറിയിച്ചില്ല 

ചാരവൃത്തി ക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുകയാണ് കുല്‍ഭൂഷണ്‍ ജാദവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് കേസില്‍ നിയമസഹായം ഒരുക്കാതെ ഇന്ത്യ. അഭിഭാഷകനെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നിര്‍ദേശിച്ചില്ല. തുടര്‍ന്ന് ഇന്ത്യയ്ക്ക് ഒരുവസരം കൂടി നല്‍കുകയാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി. 

ചാരവൃത്തി ക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുകയാണ് കുല്‍ഭൂഷണ്‍ ജാദവ്. വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും, ജാദവിന് വേണ്ടി വാദിക്കുന്നതിനും ഇന്ത്യയില്‍ നിന്നും അഭിഭാഷകനെ നിയോഗിക്കാന്‍ പാകിസ്ഥാനോട് അനുമതി തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. 

ഇസ്ലാമാബാദ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അഭിഭാഷകനെ ഇന്ത്യ നിയോഗിക്കാതിരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതാര്‍ മിനല്ലാഹ്, ജസ്റ്റിസുമാരായ അമിര്‍ ഫറൂഖ്, മിയാന്‍ ഗുല്‍ ഹസ്സന്‍ ഔറംഗസേബ് എന്നിവരാണ് കേസ് പരിഗണിച്ചത്. 

പാകിസ്ഥാനുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും , കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്രനീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീതിപൂര്‍വും ന്യായുക്തവുമായ വിചാരണ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT