India

കൊല്‍ക്കത്ത പ്ലീനം പാഴായി പോയി; സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് 

പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് എംപി.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് എംപി. കൊല്‍ക്കത്ത പ്ലീനം പാഴായി പോയി. പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രനേതൃത്വം പരാജയപ്പെട്ടുവെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടും ഇത് ശരിവെയ്ക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും എം ബി രാജേഷ് ഓര്‍മ്മിപ്പിച്ചു. 

ഇതിനിടെ, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഒരു പ്രതിനിധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. സമ്മേളന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു ബഹളം. തന്നിഷ്ട പ്രകാരമാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നതെന്ന തരത്തില്‍ മമത എന്ന പ്രതിനിധി നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പ്രസീഡിയം ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.

അതേസമയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. 400 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ 48 പ്രതിനിധികളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് നാളെ മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള ഉത്തരം പറയും. തുടര്‍ന്ന് റിപ്പോര്‍ട്ട് സമ്മേളനം പാസാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

SCROLL FOR NEXT