India

കോവിഡ് : ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകം ; നീതി ആയോഗിന്റെ മുന്നറിയിപ്പ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതോടെ കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകുമെന്ന് നീതി ആയോഗ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലെ മാസങ്ങള്‍ നിര്‍ണായകമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ ഈ മാസങ്ങളില്‍ വ്യക്തമാകുമെന്ന് നീതി ആയോഗ് സൂചിപ്പിച്ചു.

കോവിഡിനെതിരായ പോരാട്ടം എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസങ്ങളാണ് നിര്‍ണായകമെന്നാണ് പൊതുവിലയിരുത്തല്‍.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ജൂണ്‍, ജൂലെ മാസങ്ങള്‍ അതീവ പ്രധാനമാണെന്നും നീതി ആയോഗ് അംഗം വി കെ പോള്‍ സൂചിപ്പിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോവിഡ് വ്യാപനം രാജ്യം തടഞ്ഞുനിര്‍ത്തിയോ, നിയന്ത്രണങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങളില്‍ ജൂണ്‍, ജൂലെ മാസങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നാണ് നീതി ആയോഗ് സൂചിപ്പിക്കുന്നത്.

ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും നിരവധി ഇളവുകള്‍ നല്‍കുകയാണ്. ഇതോടെ രാജ്യത്ത് കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നീതി ആയോഗ് സൂചിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കല്‍ തുടര്‍ന്നുകൊണ്ടുപോകേണ്ടത് രോഗവ്യാപനം തടയാന്‍ അത്യാവശ്യമാണ്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും നീതി ആയോഗ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT