India

ക്രമസമാധാന നില വഷളായി; നാഗാലാന്റില്‍ ആറ് മാസത്തേക്ക് അഫ്‌സ്പ

നാഗാലാന്റില്‍ ആറ് മാസത്തേക്ക് അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സൈനിക നീക്കങ്ങള്‍ സംസ്ഥാനത്ത് എവിടെയും നടത്താനും മുന്‍കൂര്‍ വാറണ്ട് നല്‍കാതെ ഏത് പൗരനെയും അറസ്റ്റ് ചെയ്യാന

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: നാഗാലാന്റില്‍ ആറ് മാസത്തേക്ക്  കൂടി അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സൈനിക നീക്കങ്ങള്‍ സംസ്ഥാനത്ത് എവിടെയും നടത്താനും മുന്‍കൂര്‍ വാറണ്ട് നല്‍കാതെ ഏത് പൗരനെയും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെങ്കില്‍ സൈന്യം നിയന്ത്രണം ഏറ്റെടുക്കേണ്ടത്‌ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതെന്ന് ഉത്തരവില്‍ മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

തുടര്‍ച്ചയായി കൊലപാതകങ്ങളും കവര്‍ച്ചയും മറ്റ് അനിഷ്ട സംഭവങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയല്ലാതെ കേന്ദ്രസര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും മന്ത്രാലയം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT