India

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

 വീടാക്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിൻ ജഹാനെ അംറോഹ പൊലീസ് അറസ്റ്റ് ചെയ്തത്. ഷമിയുമായി പിണങ്ങിക്കഴിയുകയാണ് ഹസിൻ.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് സഹസ്പൂർ അലി ന​ഗർ ​ഗ്രാമത്തിലെ ഷിമിയുടെ വീട്ടിലെത്തി, എമിയുടെ അമ്മയും മറ്റ് ബന്ധുക്കളുമായി വാക്​തർക്കത്തിലേർപ്പെട്ടത്.  മകൾ ദേബോയേയും കൊണ്ടാണ് ഹസിൻ ഷമിയുടെ വീട്ടിലെത്തിയത്. 

വീട്ടിൽ അതിക്രമിച്ചുകയറിയെന്ന ഷമിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹസിനെ സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹസിനെ ജാമ്യത്തിൽ വിട്ടു. ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പൊലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിൻ പറയുന്നത്.

ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ കേസ് കൊടുത്തിരുന്നു. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും ഹസിൻ പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

'എല്ലാം ഒരുപോലെ ചെയ്ത പ്രതിഭ, സത്യം വിളിച്ച് പറയുന്ന ശ്രീനിയുടെ ചിരി': കമല്‍ഹാസന്‍

കുറ്റബോധമില്ലാതെ സ്നാക്സ് കഴിക്കാം, തിരഞ്ഞെടുപ്പിലാണ് കാര്യം

'ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോള്‍ 19 വയസാണെനിക്ക്, കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റേതാണ്'

37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് ധ്യാന്‍; പിണക്കവും ഇണക്കവും ശീലമാക്കിയ അച്ഛനും മകനും

SCROLL FOR NEXT