India

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

 വീടാക്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിൻ ജഹാനെ അംറോഹ പൊലീസ് അറസ്റ്റ് ചെയ്തത്. ഷമിയുമായി പിണങ്ങിക്കഴിയുകയാണ് ഹസിൻ.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് സഹസ്പൂർ അലി ന​ഗർ ​ഗ്രാമത്തിലെ ഷിമിയുടെ വീട്ടിലെത്തി, എമിയുടെ അമ്മയും മറ്റ് ബന്ധുക്കളുമായി വാക്​തർക്കത്തിലേർപ്പെട്ടത്.  മകൾ ദേബോയേയും കൊണ്ടാണ് ഹസിൻ ഷമിയുടെ വീട്ടിലെത്തിയത്. 

വീട്ടിൽ അതിക്രമിച്ചുകയറിയെന്ന ഷമിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹസിനെ സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹസിനെ ജാമ്യത്തിൽ വിട്ടു. ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പൊലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിൻ പറയുന്നത്.

ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ കേസ് കൊടുത്തിരുന്നു. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും ഹസിൻ പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT