India

ക്ഷേത്രങ്ങളില്‍ കാവി വസ്ത്രധാരികള്‍ ബലാത്സംഗം നടത്തുന്നു; വിവാദ പരാമര്‍ശവുമായി ദിഗ് വിജയ് സിങ് (വീഡിയോ)

കാവി വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  കാവി വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം. ക്ഷേത്രങ്ങളില്‍ പോലും ബലാത്സംഗം നടക്കുന്നു. ഇതാണോ മതമെന്ന് ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ ദിഗ് വിജയ് സിങ് ചോദിച്ചു.

പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ബിജെപിയും ബജ്‌രംഗ് ദളും പണം വാങ്ങുന്നതായുളള ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെ പരോക്ഷമായി സൂചിപ്പിച്ച് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശം വീണ്ടും വിവാദമാകുന്നത്.

'ഇന്ന്, ആളുകള്‍ കാവി വസ്ത്രം ധരിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്യുന്നു.ക്ഷേത്രങ്ങളില്‍ പോലും ബലാത്സംഗം നടക്കുന്നു. ഇതാണോ നമ്മുടെ മതം? നമ്മുടെ സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരോട് ദൈവം പോലും ക്ഷമിക്കില്ല'- എന്നിങ്ങനെ പോകുന്നു ദിഗ് വിജയ് സിങ്ങിന്റെ വിവാദ പ്രസ്താവന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബന്ധങ്ങളിൽ വിശ്വാസം വർധിക്കും, നിക്ഷേപങ്ങളിൽ ലാഭം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

SCROLL FOR NEXT