India

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട: പിടികൂടിയത് 3500 കോടിയുടെ ഹെറോയ്ന്‍

ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പനാമ രജിസ്‌ട്രേഷനുള്ള കപ്പലില്‍നിന്നും 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീരസംരക്ഷണ സേന പിടികൂടി. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

എംവി ഹെന്റിയെന്ന പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന നീക്കത്തിനൊടുവില്‍ പിടിച്ചെടുത്തത്. ഇത് ഇറാനില്‍ നിന്നും എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജന്‍സ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹെറോയിനുമായി പിടിച്ചെടുത്ത കപ്പല്‍ ഇപ്പോഴും തീരത്ത് എത്തിച്ചിട്ടില്ലാത്തതിനാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റേയും ഇന്റലിജന്‍സിന്റേയും നാവികസേനയുടേയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT