India

ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചു നല്‍കേണ്ടെന്ന് സുപ്രീംകോടതി;  ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച് നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ സാധിക്കില്ല,ആ പണം സമൂഹത്തിന്റെ വികസനത്തിനുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയ അതേതുക തന്നെ  മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയാകും എന്ന് കോടതി വിധിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

50,000രൂപ വീതമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കലാപത്തില്‍ 500ലധികം മതസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു. ഇത് സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT