India

ഗോവ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മണ്ഡലത്തില്‍ മകന് സീറ്റ് നിഷേധിച്ചു

പരീക്കറുടെ മൂത്തമകന്‍ ഉത്പലിനെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്

സമകാലിക മലയാളം ഡെസ്ക്

പനാജി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഗോവ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു. പരീക്കറുടെ മൂത്തമകന്‍ ഉത്പലിനെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. 

മുന്‍ എംഎല്‍എ ആയ സിദ്ധാര്‍ഥ കുന്‍കോലിന്‍കര്‍ക്കെയാണ് പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പനാജിയില്‍ ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ജഗത് പ്രകാശ് നഡ്ഡയാണ് ഞായറാഴ്ച വൈകുന്നേരും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 

2017നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പനാജിയില്‍ നിന്നും സിദ്ധാര്‍ഥ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി പദത്തില്‍ നിന്നും ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ എത്തിയതോടെ പരീക്കര്‍ക്ക് മത്സരിക്കുവാന്‍ സിദ്ധാര്‍ഥ എംഎല്‍എ സ്ഥാനം രാജിവെച്ചു. പനാജിയിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഗോവ മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിംഗറും മത്സര രംഗത്തേക്ക് വന്നിരുന്നു. ഇതോടെയാണ് പരിക്കറുടെ മകനെ സ്ഥാനാര്‍ഥിയാക്കുവാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്. 

പരിക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിദ്ധാര്‍ഥ രണ്ട് വട്ടം പനാജിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധാര്‍ഥയ്ക്ക് വീണ്ടും മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT