India

ഗോവധം തടഞ്ഞ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഗോവധം തടയാന്‍ ശ്രമിച്ച മുസ്ലീം യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലാണ് സംഭവം. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ഉച്ചാരി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് അസ്രൂ എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. മന്നു ഖുറേഷി, കൈയേല്‍ ഖുറേഷി എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് അസ്രുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

സംഭവത്തിന് പിന്നാലെ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മിതിലേഷ് താക്കൂര്‍ ചൊവ്വാഴ്ച സ്ഥലത്തെത്തി. സംഭവത്തിന്റെ വിവരങ്ങളെ കുറിച്ച് അദ്ദേഹം അന്വേഷിച്ചു. അതേസമയം മകന് നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ആവശ്യപ്പെട്ടു. തന്റെ മകന്‍ പശുക്കളെ അറുക്കുന്നതില്‍ നിന്ന് ആളുകളെ തടയാറുണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് മകനെ വധിച്ചതെന്ന് അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സ്വന്തം മതക്കാരില്‍ നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നതായും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT