India

ചരിത്രവിജയം നേടിയിട്ടും ബംഗാളിന് രണ്ട് സഹമന്ത്രിമാര്‍ മാത്രം; അതൃപ്തി

ബംഗാളില്‍ 42 സീറ്റില്‍ 18 സീറ്റുകള്‍ നേടി ചരിത്രപരമായ വിജയം നേടിയെങ്കിലും സംസ്ഥാനത്ത് നിന്ന് ഒരാള്‍ക്കും പോലും മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സീറ്റില്‍ 18 സീറ്റുകള്‍ നേടി ചരിത്രപരമായ വിജയം നേടിയെങ്കിലും സംസ്ഥാനത്ത് നിന്ന് ഒരാള്‍ക്കും പോലും മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിച്ചില്ല. ലഭിച്ചതാകട്ടെ രണ്ട് സഹമന്ത്രി സ്ഥാനം മാത്രം. ബംഗാള്‍, ഒഡീഷ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ധര്‍മ്മേന്ദ്ര പ്രധാന്‍ മാത്രമാണ് ഇത്തവണ ക്യാബിനറ്റില്‍ ഇടം നേടിയത്.

ബിജെപിക്ക് ലഭിച്ച 303 സീറ്റുകളില്‍, ബംഗാള്‍, എഡീഷ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ചത് 44 സീറ്റുകളാണ്. ബംഗാളില്‍ നിന്ന് ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവര്‍ മാത്രമാണ് ഇടം പിടിച്ചത്. ആദ്യതവണ ലോക്‌സഭയിലെത്തുന്ന ദേബശ്രീ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റും ബിജെപിയുടെ ജനറല്‍ സെക്രട്ടറിയുമാണ്. 

2021ല്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ മോദി മന്ത്രിസഭയില്‍ സുപ്രധാനവകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പാര്‍ട്ടി ബംഗാള്‍ ഘടകവും വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റില്‍ ഇടം ലഭിക്കാത്തതില്‍ ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചതായാണ് സൂചന
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

SCROLL FOR NEXT