India

ചുഴലിക്കാറ്റ് വീടെടുത്തു, ടൊയ്‌ലറ്റില്‍ താമസമാക്കി രണ്ടു പെണ്‍കുട്ടികളുടെ കുടുംബം; ദുരിതം

ഒഡീഷയില്‍ വീശിയടിച്ച ഫാനി ചുഴലിക്കാറ്റില്‍ വീടു തകര്‍ന്ന കിറോഡ് ജെനയുടെ ദുരിതക്കഥയാണിത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കൊടുങ്കാറ്റില്‍ വീടുതകര്‍ന്നപ്പോള്‍, ദലിതനായ കുടുംബനാഥന്‍ മറ്റൊന്നും ആലോചിച്ചില്ല. ശൗചാലയം തന്നെ താമസസ്ഥലമാക്കി മാറ്റി. ഒഡീഷയില്‍ വീശിയടിച്ച ഫാനി ചുഴലിക്കാറ്റില്‍ വീടു തകര്‍ന്ന കിറോഡ് ജെനയുടെ ദുരിതക്കഥയാണിത്.

മെയ് മൂന്നിനാണ് രണ്ടു പെണ്‍മക്കളുടെ പിതാവും 58കാരനുമായ കിറോഡ് ജെനയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി ചുഴലിക്കാറ്റ് ഒഡീഷന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ കിറോഡിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് മറ്റു നിവൃത്തിയില്ലാതെ, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ശൗചാലയത്തിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ ഏഴ് അടി നീളവും ആറ് അടി വീതിയുമുളള നാലുചുമരുകള്‍ക്ക് ഉളളിലാണ് ഭാര്യയും മക്കളും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്. 

'ചുഴലിക്കാറ്റ് എന്റെ വീട് തകര്‍ത്തു. ശൗചാലയം അതേപോലെ നിന്നു. എനിക്ക് മറ്റൊരിടത്തേയ്ക്കും പോകാനില്ല. രണ്ടു ദിവസം മുന്‍പ് അനുവദിച്ച ശൗചാലയം അഭയസ്ഥാനമാക്കി. എത്രനാള്‍ ഇവിടെ തുടരേണ്ടി വരുമെന്ന് അറിയില്ല'- ജെന പറയുന്നു.

'ചുഴലിക്കാറ്റ് എന്റെ ജീവിതം തകര്‍ത്തു. വീണ്ടും വീട് പുനഃസ്ഥാപിക്കാന്‍ മറ്റു വഴികളില്ല. വീട് പുനര്‍നിര്‍മ്മിക്കാന്‍ ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നു. നിലവില്‍ വെളിയിട വിസര്‍ജ്ജനത്തിന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു'- ജെന വിതുമ്പി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT