India

ചൈനയുടെ മാത്രമല്ല ഭൂട്ടാന്‍ അംബാസഡറെയും രാഹുല്‍ കണ്ടു; കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ചൈനീസ് അംബാസഡറുമായി ചര്‍ച്ച നടത്തിയതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ചു കോണ്‍ഗ്രസ്. ചൈനീസ് അംബാസഡറെ മാത്രമല്ല ഭൂട്ടാന്‍ അംബാസഡറെയും രാഹുല്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റില്‍ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് വാര്‍ത്ത നിഷേധിച്ചിരന്നു. തൊട്ടുപിന്നാലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്തു.

രാഹുല്‍ ചൈനീസ് അംബാസഡറുമായി ചര്‍ച്ച നടത്തിയതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയും ചൈനയുമായി ഇപ്പോഴും നയതന്ത്ര ബന്ധം ഉണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ചൈനീസ് അംബാസഡറെ കണ്ടെന്നു വച്ച് അതൊരു പ്രശ്‌നമാണെന്നു തോന്നുന്നില്ലെന്ന് പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ സെല്‍ മേധാവി രമ്യ പ്രതികരിച്ചു. 

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവന നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ചൈനീസ് അംബാസഡറെ കണ്ടത് വാര്‍ത്തയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT