India

ജനങ്ങളുടെ സ്വകാര്യത ചോരുന്നു; 'നമോ ആപ്പ്' നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

നമോ ആപ്പ് നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നമോ ആപ്പ് നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. നമോ ആപ്പിലുടെ ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ യുഎസിന് ചോര്‍ത്തിക്കൊടുക്കുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആപ്പിന്റെ പ്രൈവസി സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാണ് അമേരിക്കയിലുള്ള തേഡ് പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച തീരുമാനം നല്ലതാണ്. എന്നാല്‍ നമോ ആപ്പിലെ  22 ഡാറ്റാ പോയിന്റുകള്‍ വഴി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചവാന്‍  ട്വിറ്ററില്‍ കുറിച്ചു.

യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ ഇന്നലെയാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT