India

ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ രാജ്യത്ത് എത്തിയത് 15 ലക്ഷം പേര്‍; കോവിഡ് നിരീക്ഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് ക്യാബിനറ്റ് സെക്രട്ടറി

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരെ നിരീക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരെ നിരീക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര സര്‍വീസുകള്‍ നിരോധിച്ചതിന് മുന്‍പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യാത്രക്കാരെ മുഴുവന്‍ നിരീക്ഷിക്കണം. നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ 15 ലക്ഷം യാത്രക്കാരാണ് വിദേശത്ത്  നിന്ന് രാജ്യത്ത് എത്തിയത്. ഇവരെ ഒന്നടങ്കം നിരീക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താന്‍ കഴിയാതിരുന്നത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെ അപകടത്തിലാക്കുമോ എന്ന് ക്യാബിനറ്റ് സെക്രട്ടറി ആശങ്കപ്പെട്ടു. അതുകൊണ്ട് അടിയന്തരമായി എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.  സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അയച്ച കത്തിലാണ് സുപ്രധാന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT