India

ജയത്തിന് പിന്നാലെ ആളുകള്‍ കൂട്ടമായി ആപ്പിലേക്ക്, 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം പേര്‍ ചേര്‍ന്നു; അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് കാണിച്ച് ആംആദ്മി പാര്‍ട്ടി മൊബൈല്‍ നമ്പര്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ കുറഞ്ഞ സമയത്തിനകം 11 ലക്ഷത്തോളം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ അവകാശവാദം.

ഡല്‍ഹി തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് ട്വിറ്ററിലൂടെയാണ് ആംആദ്മി പാര്‍ട്ടി അവകാശവാദം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം 11 ലക്ഷത്തോളമായെന്ന് കാണിച്ച് മറ്റൊരു ട്വീറ്റും ആംആദ്മി പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്.  

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി കേവലം എട്ടുസീറ്റുകളില്‍ ചുരുങ്ങി. കോണ്‍ഗ്രസ് കഴിഞ്ഞതവണത്തെ പോലെ ഇത്തവണെയും സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. ഞായറാഴ്ചയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേല്‍ക്കുന്നത്. അരവിന്ദ് കെജരിവാളിന് ഒപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT