India

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനനവില കുറയില്ല: നാലാം വാര്‍ഷികത്തില്‍ മോദിസര്‍ക്കാരിനെ തളളി ബിജെപി നേതാവ് 

പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളി സുശീല്‍ കുമാര്‍ മോദി

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന:കുതിക്കുന്ന ഇന്ധനവില വര്‍ധന തടയാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരുന്നതിനിടെ, വ്യത്യസ്ത അഭിപ്രായവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളിയാണ് ബീഹാര്‍ ഉപമുഖ്യമന്ത്രി രംഗത്തുവന്നത്. ഇത് തെറ്റിദ്ധാരണയാണെന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്ക് പാനല്‍ അധ്യക്ഷന്‍ കൂടിയായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു. 

രാജ്യത്ത് ഇന്ധനവില കുതിയ്ക്കുകയാണ്. പ്രതിദിനം എന്ന കണക്കിലാണ് വര്‍ധന. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ഇന്ധനവില നിയന്ത്രണവിധേയമാക്കാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സുശീല്‍കുമാര്‍ മോദി രംഗത്തുവന്നത്.

പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതുകൊണ്ട് ഒരു ചലനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT