India

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനനവില കുറയില്ല: നാലാം വാര്‍ഷികത്തില്‍ മോദിസര്‍ക്കാരിനെ തളളി ബിജെപി നേതാവ് 

പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളി സുശീല്‍ കുമാര്‍ മോദി

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന:കുതിക്കുന്ന ഇന്ധനവില വര്‍ധന തടയാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരുന്നതിനിടെ, വ്യത്യസ്ത അഭിപ്രായവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളിയാണ് ബീഹാര്‍ ഉപമുഖ്യമന്ത്രി രംഗത്തുവന്നത്. ഇത് തെറ്റിദ്ധാരണയാണെന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്ക് പാനല്‍ അധ്യക്ഷന്‍ കൂടിയായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു. 

രാജ്യത്ത് ഇന്ധനവില കുതിയ്ക്കുകയാണ്. പ്രതിദിനം എന്ന കണക്കിലാണ് വര്‍ധന. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ഇന്ധനവില നിയന്ത്രണവിധേയമാക്കാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സുശീല്‍കുമാര്‍ മോദി രംഗത്തുവന്നത്.

പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതുകൊണ്ട് ഒരു ചലനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT