India

ഞങ്ങളെ പുറത്താക്കരുത്, ഒരിക്കല്‍ തിരിച്ച് പോകും: റോഹിംഗ്യ അഭയാര്‍ത്ഥികള്‍

രാജ്യത്തെ മോശം സാഹചര്യം കൊണ്ടാണ് ഇന്ത്യയിലേക്ക് വന്നതെന്നും മ്യാന്‍മറിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിരിച്ച് പോകാമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ഇന്ത്യയില്‍ നിന്ന് മ്യാന്‍മാറുകാരായ റോഹിംഗ്യ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന വാദത്തിനിടയില്‍ തങ്ങളെ പറഞ്ഞയക്കരുതെന്ന് റോഹിംഗ്യകള്‍. രാജ്യത്തെ മോശം സാഹചര്യം കൊണ്ടാണ് ഇന്ത്യയിലേക്ക് വന്നതെന്നും മ്യാന്‍മറിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിരിച്ച് പോകാമെന്നും അവര്‍ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നെന്ന് കാണിച്ച് റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്.

മ്യാന്‍മറിലെ മുസ്ലീം വിഭാഗമായ റോഹിംഗ്യകള്‍ക്ക് ഭുരിപക്ഷ വിഭാഗത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്നാണ് രാജ്യം വിടേണ്ടി വന്നത്. റോഹിംഗ്യകള്‍ യാതോരുവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നില്ലെന്നും ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയാണെന്നും അഭയാര്‍ത്ഥി ക്യാമ്പിലെ തലവന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു.

ഇത് ഞങ്ങളുടെ പ്രദേശമല്ലെന്ന് അറിയാം, ഒരിക്കല്‍ ഞങ്ങള്‍ ഇവിടം വിട്ടു പോകും, ഞങ്ങളെ പറഞ്ഞയക്കാനുള്ള നീക്കത്തിനെതിരെ ലോക ശ്രദ്ധ കൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും യൂസഫ് പറഞ്ഞു. ജമ്മു കശ്മീരിലെ സാംബ, ചന്നി, ഭഗവതി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഹിംഗ്യകള്‍ താമസിക്കുന്നത്.

അതേസമയം റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കി. മ്യാന്‍മറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT