India

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നത് ഡ്രൈവറെ അറിയിച്ചില്ല; മുസാഫര്‍ നഗറിലെ അപകടം ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം

ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇവിടെ വേഗത കുറച്ച് പോകണമെന്ന നിര്‍ദേശം പോലും നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

23 പേരുടെ മരണത്തിന് ഇടയാക്കിയ മുസാഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം. ട്രാക്കിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 

അപകടമുണ്ടായ പാതയിലെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ അധികൃതര്‍ ട്രെയിന്‍ ഡ്രൈവറെ അറിയിച്ചിരുന്നില്ല. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇവിടെ വേഗത കുറച്ച് പോകണമെന്ന നിര്‍ദേശം പോലും ഉത്തരവാദിത്വപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. 

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് മണിക്കൂറില്‍ 10 മുതല്‍ 15 കിലോമീറ്റര്‍ വേഗതിയില്‍ മാത്രമായിരിക്കണം ട്രെയിന്‍ ഇതിലൂടെ ഓടിക്കേണ്ടത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 106 കിലോമീറ്റര്‍ എന്നതായിരുന്നു. 

എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണിയെ കുറിച്ച് ഡ്രൈവറെ അറിയിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ നിലപാട് മറ്റൊരു ഉദ്യോഗസ്ഥന്‍ തള്ളി. ഇതായിരുന്നു അപകടത്തിനുള്ള കാരണം എങ്കില്‍ ആദ്യത്തെ അഞ്ച് കോച്ചുകള്‍ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ എങ്ങിനെ പോയെന്നാണ് ഈ ഉദ്യോഗസ്ഥന്റെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT