India

ഡിജിപിയുടെ വാഹനത്തിന് മുകളില്‍ കയറി ഇരുന്ന് പൊലീസുകാരുടെ കഴുത്തറുക്കുമെന്ന് ചെറുമകന്റെ ടിക് ടോക്; ആഭ്യന്തരമന്ത്രി വിവാദത്തില്‍; വിഡിയോ

ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന്‍ ഫുര്‍ഖാന്‍ അഹമ്മദാണ് സുഹൃത്തിനൊപ്പം ഡിബിപിയുടെ വാഹനത്തില്‍ കയറിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിന് മുകളില്‍ കയറിയിരുന്ന് തെലുങ്കാന ആഭ്യന്തര മന്ത്രിയുടെ ചെറുമകന്റെ ടിക് ടോക് വിഡിയോ. ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന്‍ ഫുര്‍ഖാന്‍ അഹമ്മദാണ് സുഹൃത്തിനൊപ്പം ഡിബിപിയുടെ വാഹനത്തില്‍ കയറിയിരുന്നത്. വിഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ കയറി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ജീപ്പില്‍ ഇരിക്കുന്ന ആളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കഴുത്ത് കണ്ടിച്ചുകളയുമെന്നാണ് ടികി ടോക് വിഡിയോയില്‍ ഫുര്‍ഖാന്‍ പറയുന്നത്. എല്ലാ പൊലീസ് വാഹനങ്ങളും ഡിജിപിയുടെ പേരിലുള്ളതാണ്. ആഭ്യന്തര മന്ത്രിയ്ക്കായി അനുവദിച്ച പൊലീസ് വാഹനമാണ് വിഡിയോയില്‍ കാണുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

എന്നാല്‍ തന്റെ ചെറുമകനെ വെറുതെ ഒന്ന് ഇരുന്നൊള്ളൂ എന്നാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. രണ്ട് ദിവസം മുന്‍പ് താന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയെന്നും പ്രദേശവാസികളാണ് വിഡിയോ എടുത്തതെന്നുമാണ് മന്ത്രി പറയുന്നത്. അവരെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ മന്ത്രിയ്ക്കും ചെറുമകനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മന്ത്രിയുടെ വീട്ടുകാര്‍ ഇങ്ങനെയാണോ പൊലീസ് മേധിവിയോട് പെരുമാറുന്നത് എന്നാണ് ചോദിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT