India

ഡെങ്കിപ്പനി സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഭര്‍ത്താവിന്റെ അപ്രതീക്ഷിത ആക്രമണം; ഭാര്യക്കും സഹോദരിക്കും നേരെ നിറയൊഴിച്ചു, ജീവനൊടുക്കി

ഓടുന്ന വാഹനത്തില്‍ ഭാര്യയെയും ഭാര്യ സഹോദരിയെയും വെടിവെച്ച് കൊന്നശേഷം സൈനികന്‍ ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഓടുന്ന വാഹനത്തില്‍ ഭാര്യയെയും ഭാര്യ സഹോദരിയെയും വെടിവെച്ച് കൊന്നശേഷം സൈനികന്‍ ജീവനൊടുക്കി. കുടുംബത്തിലെ വഴക്കാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

ബീഹാറിലെ സെയ്ദാബാദിലാണ് സംഭവം. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൈനികന്‍ വിഷ്ണു ശര്‍മ്മയെ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വെടിവയ്പ് നടന്നതെന്ന് പൊലീസ് പറയുന്നു. അപ്രതീക്ഷിതമായി വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ എടുത്ത് ഭാര്യയ്ക്കും ഭാര്യ സഹോദരിയ്ക്കും നേരെ വിഷ്ണുശര്‍മ്മ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ അതേ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെ സൈനികന്‍ ജീവനൊടുക്കിയതായും പൊലീസ് പറയുന്നു.

സംഭവം നടന്ന് ഉടനെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ നിലവിളിച്ചു. ഇത് കേട്ട്  ഓടിക്കൂടിയ നാട്ടുകാര്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികളെ രക്ഷിച്ചു. സസാറാം ജില്ലയിലെ ലാല്‍ഗഞ്ച് ഗ്രാമവാസിയാണ് വിഷ്ണു ശര്‍മ്മ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT