India

ഡോക്ടര്‍ കഫീല്‍ ഖാന്റെ തടങ്കല്‍ നിയമവിരുദ്ധം ; ഉടന്‍ വിട്ടയക്കണം ; ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി

തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ഡോ. കഫീല്‍ ഖാന്റെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ പ്രശസ്ത ശിശുരോഗവിദഗ്ധന്‍ ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഡോ. ഖാനെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ഡോ. കഫീല്‍ ഖാന്റെ അമ്മ നുഷത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. മഥുര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഡോ. ഖാനെ ഉടന്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. 

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മകനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അമ്മ നുഷത്ത് പര്‍വീണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ 2019 ഡിസംബറില്‍ അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയിലാണ് മുംബൈയില്‍ നിന്നും ഡോ. കഫീല്‍ ഖാനെ യു പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 10 ന് അലിഗഡ് സിജെഎം കോടതി ജാമ്യം ലഭിച്ചെങ്കിലും ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാനിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തി ജയിലില്‍ ഇടുകയായിരുന്നു. 

ഡോ. ഖാന്റെ തടങ്കല്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചു. നേരത്തെ ഡോ. ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സൂപ്രിംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT