India

തമിഴ്‌നാട്ടില്‍ 'ദിനോസറിന്റെ മുട്ട'; സത്യാവസ്ഥ ഇത് 

തമിഴ്‌നാട്ടില്‍ 'ദിനോസറിന്റെ മുട്ട' കണ്ടെത്തി എന്ന പേരില്‍ പ്രചരിച്ച ഫോസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള കടല്‍ ജീവികളുടെ അവിശിഷ്ടമെന്ന് വിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 'ദിനോസറിന്റെ മുട്ട' കണ്ടെത്തി എന്ന പേരില്‍ പ്രചരിച്ച ഫോസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള കടല്‍ജീവികളുടെ അവിശിഷ്ടമെന്ന് വിദഗ്ധര്‍. പെരമ്പല്ലൂരിലാണ് ദിനോസറിന്റെ മുട്ട പോലെ തോന്നിപ്പിക്കുന്ന വൃത്താകൃതിയിലുളള ഫോസില്‍ കണ്ടെത്തിയത്.  ദിനോസറിന്റെ മുട്ട എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഭൂഗര്‍ഭശാസ്ത്ര വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജല ജീവികളുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്.

പെരമ്പല്ലൂരിലെ കുന്നം നഗരത്തില്‍ ഇറിഗേഷന്‍ ടാങ്കിലാണ് ഫോസില്‍ കണ്ടെത്തിയത്. ടാങ്കിലെ ചെളി നീക്കം ചെയ്യുന്നതിനിടെയാണ് യാദൃശ്ചികമായി ഫോസിലിന്റെ അവിശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതാണ് ദിനോസറിന്റെ മുട്ടയാണ് എന്ന തരത്തില്‍ പ്രചരിച്ചത്.

ഏഴടിമാത്രം പൊക്കമുളള പഴയ മരത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ പൊക്കം 20 അടി വരെയാകാമെന്നാണ് വിദഗ്ധരുടെ നിഗമനം. വെളളപ്പൊക്കത്തില്‍ അവശേഷിച്ച ഭാഗം ഒലിച്ചുപോയതാകാം. ഇതോടൊപ്പമാണ് കോടിക്കണക്കിന് വര്‍ഷം പഴക്കമുളള കടല്‍ജീവികളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് വര്‍ഷം കൊണ്ട് രൂപാന്തരം സംഭവിച്ച് ഈ രൂപത്തില്‍ എത്തിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു. 41 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഡെവോണിയന്‍ കാലഘട്ടത്തിലെ കടല്‍ജീവികളുടെ അവശിഷ്ടങ്ങളാകാം ഈ ഫോസില്‍ അവശിഷ്ടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം