India

തൂത്തുക്കുടി വെടിവയ്പ് മറ്റൊരു ജാലിയന്‍വാലാബാഗെന്ന് സ്റ്റാലിന്‍

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിനെ മറ്റൊരു ജാലിയന്‍വാലാബാഗെന്ന് വിശേഷിപ്പിച്ച് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിനെ മറ്റൊരു ജാലിയന്‍വാലാബാഗെന്ന് വിശേഷിപ്പിച്ച് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. സമരക്കാര്‍ക്ക് നേരെ ഇന്ന് വീണ്ടും വെടിവയ്പുണ്ടായ സാഹചര്യത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

അണ്ണാനഗറില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തൂത്തുക്കുടി എസ്.പി മഹേന്ദ്രനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ജനങ്ങളുടെ പ്രക്ഷോഭത്തിന് കാരണമായ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിഎംഡികെ നേതാവ് വിജയകാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തൂത്തുകൂടിയില്‍ നടന്ന വെടിവയ്പ്് ഭരണകൂട ഭീകരതയാണെന്ന് സിപിഐ ദേശീയ നേതാവ് ഡി രാജ ആരോപിച്ചു.

അതേസമയം, പൊലീസ് വെടിവയ്പില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റിട്ട.ജഡ്ജ് അരുണ ജഗദീശനെ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാരും നിയമിച്ചു കഴിഞ്ഞു.

പ്ലാന്റ് അടച്ചിടണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം വരുന്ന പ്രതിഷേധക്കാരാണ് പ്രകടനം നടത്തിയത്. സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT