India

തേജസ്വി യാദിവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍; അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പേ സംഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കക്ഷികളുടെ അടുത്തേക്കെത്തി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കക്ഷികളുടെ അടുത്തേക്കെത്തി രാഹുല്‍ ഗാന്ധി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഒപ്പമുള്ളവരെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ തയ്യാറെടുക്കുന്നു എന്ന വിലയിരുത്തലുകള്‍ ഉയരുന്നത്. 

തേജസ്വി യാദവായിരുന്നു രാഹുലും ഒരുമിച്ചുള്ള ഉച്ചഭക്ഷണത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. നാല് മാസം മുന്‍പായിരുന്നു എങ്കില്‍ ഈ ഒരുമിച്ചുള്ള ഉച്ചഭക്ഷണം ബിഹാറിന്റെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തെ സ്വാധിനിച്ചിരുന്നേനെ എന്നും,  ഇപ്പോഴിത് സമൂഹമാധ്യമങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമായിരിക്കുന്നു എന്നുമാണ് ട്വിറ്ററിലൂടെ ഉയരുന്ന അഭിപ്രായങ്ങള്‍. 

തേജസ്വി യാദവുമായി ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചതില്‍ മറ്റ് രാഷ്ട്രീയ മാനങ്ങള്‍ കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തേജസ്വിയുടെ ജന്മദിനത്തിന് ഫോണിലൂടെ വിളിച്ച് രാഹുല്‍ ആശംസയര്‍പ്പിക്കുകയും ചെയ്തിരുന്നു. 

മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോര്‍ത്ത നിതീഷ് കുമാര്‍, അഴിമതി ആരോപണം നേരിടുന്ന നിതീഷ് കുമാര്‍ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി തുടരുന്നതിനെ എതിര്‍ത്തിരുന്നു. തേജസ്വിയോട് ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കാന്‍ നിര്‍ദേശിക്കാന്‍ നിതീഷ് രാഹുല്‍ ഗാന്ധിയോടും പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT