India

ദേശീയ പതാകയ്ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക; തെറ്റില്ലെന്ന് ശശി തരൂര്‍

മാര്‍ഗ നിര്‍ദേശങ്ങളോടെ, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ഗ നിര്‍ദേശങ്ങളോടെ, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക വേണമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു തരൂരിന്റെ മറുപടി. 

ദേശീയ പാതകയ്ക്ക് പകരമായി ഉപയോഗിക്കില്ലെന്നും, ദേശിയ പതാകയേക്കാള്‍ ചെറുതും, ദേശീയ പതാകയ്ക്ക് മുകളില്‍ പറക്കില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാകകള്‍ അനുവദിക്കാമെന്ന് തരൂര്‍ പറയുന്നു. പ്രോ കന്നഡ വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പ്രത്യേക പതാക വേണമെന്ന ആവശ്യം കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചത്. 

സിദ്ധാരമയ്യയുടെ ആവശ്യം ബിജെപി തള്ളി. എന്നാല്‍ സംസ്ഥാനങ്ങള്‍ പ്രത്യേക പതാക ഉപയോഗിക്കുന്നത് ഭരണഘടന വിലക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിദ്ധാരമയ്യ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയേയും മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. 

ഇതിന് പുറമെ, സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുബ്രഹ്മണ്യന്‍ സ്വാമിയുടെ നീക്കത്തേയും തരൂര്‍ വിമര്‍ശിച്ചു. ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടേതെന്ന് തരൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT