India

ദേശീയ പൗരത്വ പട്ടികയുമായി ബംഗാളില്‍ വന്നാല്‍ ആഭ്യന്തര യുദ്ധം; കരട് ഭേദഗതി ചെയ്യണമെന്നും മമതാ ബാനര്‍ജി

ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ രാജ്യത്ത് രക്തപ്പുഴയൊഴുകുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നിലവിലെ ദേശീയ പൗരത്വ പട്ടിക പശ്ചിമബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജി. രാജ്‌നാഥ് സിങുമായുള്ള കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരട് ഭേദഗതി ചെയ്യുകയോ പുതിയ ബില്ല് കൊണ്ടു വരികയോ ചെയ്യണം. ഇത് ബംഗാളില്‍ നടപ്പിലാക്കാമെന്ന് വിചാരിക്കണ്ട എന്നാണ് അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. ജനങ്ങളെ ഉപദ്രവിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയില്ലെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അസമില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് എന്ന് അവര്‍ നേരത്തേ ആരോപിച്ചിരുന്നു. മുസ്ലിങ്ങളെ തിരഞ്ഞ് പിടിച്ച് നാടുകടത്തുന്നതിനായാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ രാജ്യത്ത് രക്തപ്പുഴയൊഴുകുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ദേശീയ പൗരത്വ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷം പേരാണ് അസമില്‍ പട്ടികയ്ക്ക് പുറത്തായത്. മതിയായ രേഖകള്‍ ഇവര്‍ക്കില്ലെന്ന അധികൃതരുടെ വാക്കുകള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നല്‍കണമെന്ന് സുപ്രിം കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

SCROLL FOR NEXT